Tuesday 1 December 2015

ഒരു കടൽ കാഴ്ച്ചയിൽ ജീവിതത്തെ കൂട്ടിവായിക്കുമ്പോൾ..
---------------------------------
ഒരൊറ്റ ഓട്ടത്തിൽ
അക്കരെ തൊട്ടോടിപ്പോരാൻ
പറയും
ഓരോ കടൽകാഴ്ചയും .
ഇനിയും ജനിച്ചിട്ടേയില്ലെന്ന്
മണലെഴുതാൻ നിർബന്ധിക്കും
ആഴങ്ങളിലേക്ക് ആണ്ടുപോവുന്ന
തിരകൾ-ഒരിക്കലെങ്കിലും.
സ്വപ്നങ്ങളിലെങ്കിലും
ഒറ്റക്കാലുള്ള ഒരു വിളക്കുമരം
സൂക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെ ന്യായീകരിക്കും
കരയിലെ മരുഭൂമികൾ !
കണ്ടെത്താ വൻകളിലേക്ക്
പുറപ്പെട്ടുപോയ
കപ്പലോട്ടക്കാരന്റെ കിതപ്പുകൾ
ചരിത്രത്തിന്റെ മണങ്ങളിലേക്ക്
തുളുമ്പുന്നതിനെ സാക്ഷ്യപ്പെടു


ത്തും
കടൽചുഴികൾ എല്ലായ്പ്പോഴും.
ഇതൊക്കെ സത്യമാണെങ്കിൽ,
ഒറ്റയ്ക്ക്
കടൽ വക്കത്തിരിക്കുമ്പോൾ
ചാടിച്ചാവാൻ പ്രലോഭിപ്പിക്കുന്നതെന്തിന്
ഭൂപടത്തിൽ ഇടം കിട്ടാത്ത
ഒരേയൊരു കരകാണാകടൽ?
മുടങ്ങിപ്പോയ ചില യാത്രകളുടെ
ഓര്‍മ്മയ്ക്ക്‌...
-------------------------
പുറപ്പെട്ടിടത്തു തന്നെ ഒടുങ്ങുന്ന ചില
യാത്രകളുണ്ട്‌ എല്ലാ ജീവിതങ്ങളിലും...
തീരെ ചെറുതാവുമ്പോഴുള്ള
യാത്രകള്‍ക്കൊക്കെ അമ്മയുടെ ഒക്കത്തിരിക്കുന്ന
കുഞ്ഞനിയനോടുള്ള മൂന്നുവയസ്സുകാരി ചേച്ചിയുടെ
അസൂയമൂത്ത നോട്ടത്തിന്‍റെ ചെന്തീ നിറമാണ്...

ഇത്തിരിപ്പോന്നപ്പോഴുള്ള യാത്രകള്‍ക്കാകട്ടെ
അലിയിച്ചു തീരും മുന്‍പേ വിഴുങ്ങിപ്പോയ
ഓറഞ്ചുമിട്ടായിയുടെ നിറവും..
യുവത്വത്തിന്‍റെ യാത്രകള്‍ക്കൊക്കെ
അരികിലൊട്ടിയിരുന്ന് സ്വപ്നങ്ങളില്‍ നീ കടം തന്ന
ഞാന്‍ പ്രസവിക്കാത്ത നിന്‍റെ കുഞ്ഞുങ്ങളുടെ
പാല്‍ നിറമാണ്..
പിന്നീടുള്ള യാത്രകള്‍ക്കെല്ലാം
മുറിച്ചു കടക്കാനൊരു വയലിറമ്പോ,
മുറ്റത്തെ മഴക്കൊരു കുടയോ
കരുതിവെക്കാനില്ലാത്തവന്റെ
പുറപ്പെടാ യാത്രകളുടെ നിറമില്ലാനിറമാണ്!
ഇപ്പോളിപ്പോള്‍ പുറപ്പെടും മുന്നേ
പിറകിലേക്കൊടിമായുന്ന മരത്തലപ്പുകളില്‍
മുടങ്ങിപ്പോയ യാത്രകളെല്ലാം
വരിവരിയായി നിന്ന് ........