Tuesday 1 December 2015

ഒരു കടൽ കാഴ്ച്ചയിൽ ജീവിതത്തെ കൂട്ടിവായിക്കുമ്പോൾ..
---------------------------------
ഒരൊറ്റ ഓട്ടത്തിൽ
അക്കരെ തൊട്ടോടിപ്പോരാൻ
പറയും
ഓരോ കടൽകാഴ്ചയും .
ഇനിയും ജനിച്ചിട്ടേയില്ലെന്ന്
മണലെഴുതാൻ നിർബന്ധിക്കും
ആഴങ്ങളിലേക്ക് ആണ്ടുപോവുന്ന
തിരകൾ-ഒരിക്കലെങ്കിലും.
സ്വപ്നങ്ങളിലെങ്കിലും
ഒറ്റക്കാലുള്ള ഒരു വിളക്കുമരം
സൂക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെ ന്യായീകരിക്കും
കരയിലെ മരുഭൂമികൾ !
കണ്ടെത്താ വൻകളിലേക്ക്
പുറപ്പെട്ടുപോയ
കപ്പലോട്ടക്കാരന്റെ കിതപ്പുകൾ
ചരിത്രത്തിന്റെ മണങ്ങളിലേക്ക്
തുളുമ്പുന്നതിനെ സാക്ഷ്യപ്പെടു


ത്തും
കടൽചുഴികൾ എല്ലായ്പ്പോഴും.
ഇതൊക്കെ സത്യമാണെങ്കിൽ,
ഒറ്റയ്ക്ക്
കടൽ വക്കത്തിരിക്കുമ്പോൾ
ചാടിച്ചാവാൻ പ്രലോഭിപ്പിക്കുന്നതെന്തിന്
ഭൂപടത്തിൽ ഇടം കിട്ടാത്ത
ഒരേയൊരു കരകാണാകടൽ?

No comments:

Post a Comment